Monday, February 14, 2011

അധ്യയനം .

ഗുരുവേ..
ഓതി തന്നത് ഒന്നും
ശിഷ്യ മറക്കുക ഇല്ല.
സ്നേഹിക്കാന്‍ അധികാരം
മുദ്രപ്പത്രങ്ങളില്‍ തന്നെ എഴുതി വാങ്ങണമെന്ന്.
സ്നേഹവും അച്ചടിച്ച അക്ഷരങ്ങളാല്‍ 
തീര്‍ക്കപ്പെട്ട
മറ്റൊരു വാക്ക് മാത്രം ആണെന്ന്.
വിശ്വസിക്കുന്നതിന്  മുന്‍പ്
പരീക്ഷിക്കണം എന്ന് .
വിശ്വാസം നഷ്ടപ്പെട്ടാല്‍
കുഴി കുത്തി കുഴിച്ചു മൂടണം എന്ന്.
ഗുരുവേ..
പക്ഷെ ശിഷ്യ നിന്റെ കാലടിപ്പാടുകള്‍
പിന്തുടര്‍ന്നില്ല.
തെറ്റ്.
അക്ഷരങ്ങള്‍ പധിക്കാതെ
കൂട്ടുകാരനെ കണ്ടെത്തി.
പ്രമാണ പത്രം ഇല്ലാതെ അവനെ
മുറിക്കാതെ മുഴുവനായി സ്നേഹിച്ചു.
പരീക്ഷണ ശാലകള്‍ക്കു അപ്പുറത്തെ
തുറന്ന വളപ്പില്‍
വിശ്വാസങ്ങള്‍ നാട്ടു വളര്‍ത്തി
വെള്ളമൊഴിച്ച് വളമിട്ടു.
പിന്നീടു അവ പടര്‍ന്നു പന്തലിച്ചു
ആല്‍മരങ്ങള്‍ ആകുമെന്നും
ആ തണലില്‍ ഒരു വീട്ടുമുറ്റം പിറക്കുമെന്നും
ലോഭമില്ലാതെ സ്വപ്നവും കണ്ടു
പാ ധ ങ്ങള്‍ വ്യര്‍ഥം ആയില്ലെന്ന്
ഗുരുവില്‍ നിന്ന് തന്നെ തിരിച്ചു അറിഞ്ഞു.
രണ്ടു തുള്ളി കണ്ണീരും
നെഞ്ച് പൊട്ടുന്ന നൊമ്പരവും
ഒരു മുഴം കയറും
ഗുരുടക്ഷിനയും നല്‍കി.
പക്ഷെ ഇന്ന്,
മുദ്രപ്പത്രത്തില്‍ എഴുതിയ സ്നേഹവും,
പരീക്ഷിച്ചു ഉറപ്പിച്ച വിശ്വാസവും
ഗുരുവിനെയും വഞ്ചിച്ചു
കടന്നുപോയെന്നാണ്
അടഞ്ഞ കണ്ണുകള്‍ക്ക്‌ അപ്പുറത്തെ
തുറന്ന കണ്ണുകള്‍ കൊണ്ട്
ശിഷ്യ പിന്നെയും കാണുന്നത്.
 

No comments:

Post a Comment