Monday, February 14, 2011

പ്രേമം.

അവസാന പ്രേമം
കല്ലേറ് കിട്ടിയ ചാവാലിപ്പട്ടിയെപ്പോലെ
ഓളിയിട്ടുകൊണ്ടാണ്
അന്ത്യ ശ്വാസം വലിച്ചത് .
അത് റോഡില്‍ ചത്തു കിടന്നപ്പോഴോ 
ചീഞ്ഞു നാറിയപ്പോഴോ
വാരി വലിച്ചു കുഴിച്ചു മൂടാനോ
സമാധാനിപ്പിക്കാനോ
ആരും വന്നില്ല.
വളര്‍ത്തു പട്ടി ചാവുംപോഴേ
നാട്ടുകാര്‍ സഹതപിക്കൂ എന്നന്നു മനസ്സിലായി.
പിന്നീട് പ്രേമത്തെ കുറിച്ചോ
പട്ടികളെ കുറിച്ചോ
ഒറ്റ വരി പോലും എഴുതിയിട്ടില്ല .
ആര്‍ക്കുമൊരു പ്രേമ കവിത എഴുതി
കയ്യോപ്പിട്ടോ ഇടാതെയോ
സമ്മാനിച്ചിട്ടുമില്ല.
പകരം
വളര്‍ത്താനും സ്നേഹിക്കാനും
കൊള്ളുന്ന പട്ടി കൂട്ടിലില്ലെന്ന്
വീട്ടു വാതില്‍ക്കല്‍ഒരു ബോര്‍ഡ് മാത്രം
എഴുതി വെച്ചു.

No comments:

Post a Comment