Monday, February 14, 2011

ഈയം പാറ്റകള്‍.

രാത്രി മഴ കഴിഞ്ഞപ്പോള്‍
ഈയം പാറ്റകള്‍ പറന്നു പൊങ്ങുന്നത് കണ്ട ഒരമ്മ
ജന്നലുകളും വാതിലുകലുമടച്ചു.
ടുബുലൈറ്റുകള്‍ അണച്ചു.
മക്കളെ ഇരിട്ടില്‍ കിടത്തി
ഇരുട്ടത്തിരുന്നു .
ഈയം പാറ്റകള്‍ വാതില്‍ തുറപ്പിക്കാന്‍
മുട്ടി വിളിക്കാനൊന്നും
മിനക്കെടാതെ
ഇരുട്ടില്‍ തന്നെ പറന്നു നടന്നു
രാത്രി കഴിച്ചു കൂട്ടി.
അമ്മ മക്കളെയോര്‍ത്തു രാത്രി മുഴുവന്‍
ഉറങ്ങാതിരുന്നു.
നേരം വെളുത്തപ്പോള്‍
നനഞ്ഞ മണ്ണില്‍ ചിറകുകള്‍ അറ്റു കിടന്നു.
പുഴുക്കളായി മാറിയ പാറ്റകള്‍ എല്ലാം
ഇണ ചേരാന്‍ പണ്ടേ പോയി.
ഇണ ചേരാന്‍ കൂട്ടും ഇടയും കിട്ടാഞ്ഞവ
ചത്തു മലര്‍ന്നും പോയി.
പിന്നീടു ഏറെനാള്‍ കഴിഞ്ഞു മറ്റൊരു രാത്രി മഴയില്‍
മക്കളും ഈയം പാറ്റകളായി പൊങ്ങി .
അമ്മയെ മറന്നു.
അമ്മ അപ്പോഴാകട്ടെ വിളക്കു കത്തിച്ചു
രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു.

No comments:

Post a Comment