Monday, February 14, 2011

പാട്ടു ക്ലാസ്സ്‌ .


 തംബുരു കറന്റിനെ കരളിലേക്ക്
നിശ്വസമായ് വലിച്ചു കയറ്റി
ശ്രുതി തെറ്റിക്കാതെ താളം സങ്കല്പിച്ചു
എന്തോ പാടിക്കൊണ്ടിരുന്നു.
ജനല്‍പ്പാളികള്‍ക്കപ്പുറം
വേപ്പുമരത്തിന്റെ കൂട്ടം കൂടി നിന്ന കുഞ്ഞിലകള്‍
കൂട്ടായ്മയോടെ ആ പാട്ടു കേട്ട് നിന്നു.
കാറ്റു വെളുപ്പിന് ഉണരാന്‍ മറന്നു പോയത് കൊണ്ട്
താളമിടാന്‍ അവര്‍ക്ക് ആളില്ലായിരുന്നു.
മനസ്സിന്നുള്ളില്‍ ഒരു കൊച്ചു പൂമരം
കീറിയ കുറെ ഇലകളുമായി
കാറ്റു വരാറില്ലാത്ത
 
വഴിവക്കില്‍
കാലം പോലെ കാത്തു നിന്നു.
ഗുരുവിന്റെയും ശിഷ്യയുടെയും വായ്പ്പാട്ട് കേട്ട്
തല കുലുക്കിക്കൊണ്ടിരുന്നു.
.പുഴുക്കള്‍ കീറിയ ഇലകളിലെ
തുളകളെ തുന്നിചേര്‍ക്കാന്‍
കാറ്റു ഉണര്‍ന്നു എണീക്കുമ്പോള്‍
വരുമെന്ന തോന്നലുമായി
വേപ്പിലക്കുഞ്ഞുങ്ങള്‍ക്കൊപ്പം 
ഞാനും പാട്ട് കേട്ടിരുന്നു.

1 comment:

  1. മനസ്സിന്നുള്ളില്‍ ഒരു കൊച്ചു പൂമരം
    കീറിയ കുറെ ഇലകളുമായി
    കാറ്റു വരാറില്ലാത്ത

    വഴിവക്കില്‍
    കാലം പോലെ കാത്തു നിന്നു.
    Nice..

    ReplyDelete