Monday, February 14, 2011

നാട്ടുനടപ്പ്.

.
ഒരു വഴിയില്‍ നിന്ന്
മറ്റൊരു വഴിയിലേക്ക്
തിരിയുന്ന കവലകളില്‍ വെച്ചാണ്‌
ലക്ഷ്യങ്ങള്‍ നഷ്ടങ്ങളായി മാറുന്നത്.
ഒരു ചോദ്യം മറ്റൊന്നിനോട്
ചോദ്യം ചോദിക്കുന്നിടതതാണ്
ജീവിതം മറ്റൊരു ചോദ്യം ആയി മാറുന്നത്.
പറയാനൊന്നുമില്ലാതെ പരുങ്ങുമ്പോള്‍ ശബ്ദവും
കേള്‍ക്കാന്‍ ആരുമില്ലാതെ ഉഴറുമ്പോള്‍ സംഗീതവും
മരിച്ചുവീഴും.
പ്രതീക്ഷകളുടെ വിടവുകളില്‍
നിരാശകള്‍ ജനിക്കുന്നു.
പ്രത്യാശയുടെ കണ്ണുകളില്‍
അപേക്ഷകളും.
നോക്കിനടക്കുമ്പോള്‍ നഷ്ടപ്പെടുന്നത്
നോക്കാത്തിടത്ത് മുളച്ചു പൊങ്ങുന്നു.
ജീര്‍ണ്ണതകളിലെ  കൂണുകള്‍ പോലെ
വേദനകളിലെന്നും വ്യമോഹങ്ങളുണ്ട്.
ഇതാണ് രീതിയെന്ന് വിശ്വസിക്കുമ്പോള്‍
അറിവില്ലായ്മകള്‍ സന്തോഷങ്ങളാകും.
എതിര്‍ക്കുന്നവനും തടുക്കുന്നവനും
അറിവുകള്‍ എന്നും വേദനകളുമാകും.

1 comment:

  1. പറയാനൊന്നുമില്ലാതെ പരുങ്ങുമ്പോള്‍ ശബ്ദവും
    കേള്‍ക്കാന്‍ ആരുമില്ലാതെ ഉഴറുമ്പോള്‍ സംഗീതവും
    മരിച്ചുവീഴും.
    thatwa chinthakal kanunuu pala kavithakalulum...

    ReplyDelete